Tuesday 29 November 2011





                           കുമ്പസാരം---
"'ആര്‍ത്തിരമ്പുന്ന കര്‍ക്കിടക മഴയാണ് നീ
നിനച്ചിരിക്കാതെ പെയ്ത്
നീര്ച്ചാല് പോലും ബാക്കിവയ്ക്കാതെ
എപ്പോഴോ മറയും--''---- --- --അവന്റെ വെളിപാട്
പക്ഷെ അവനറിഞ്ഞില്ല
ഞാനൊരു മരുഭൂമിയായിരുന്നുവെന്ന്‍
നിശ്വാസങ്ങളുടെ ഇടവേലകളിലും
വിയര്‍പ്പിന്റെ ഊഷരതയിലും
മാംസപിണ്ടങ്ങള്‍     മാത്രം കാമിച്ച മരുഭൂമി
വെറിയുടെ മണല്‍ക്കാറ്റ്    കൊണ്ട് 
അവസാന തുള്ളി ജീവനെയും ഊറ്റിയെടുത്ത് 
വറുതി വിതച്ച  ഞാന്‍ മഴയെ വെല്ലുവിളിച്ചു
എന്നാല്‍
എന്റെ ജീവനെയുനര്‍ത്താന്‍ മേഘം കറുത്തപ്പോള്‍ 
എന്നിലെ ഉറവകള്‍ വീണ്ടും ചുരന്നപ്പോള്‍
ആത്മനിന്ദയോടെ ഞാന്‍ അവനെ തിരഞ്ഞു
ഞാനറിഞ്ഞില്ല.. എനിക്ക്മഴയായത് 
അവന്റെ കണ്ണുനീരിന്റെ, ജീവന്റെയും അവസാന തുള്ളിയയിരുന്നെന്ന്..